ശരത് പവാറിനെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ ശ്രമം.

0
60

ന്യൂഡല്‍ഹി: എന്‍.സി.പി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശരദ് പവാറിനെ പിന്തിരിപ്പിക്കാന്‍ നേതാക്കളുടെ സമ്മര്‍ദനീക്കം.

ശരദ് പവാര്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എന്‍.സി.പിയില്‍ നേതാക്കള്‍ കൂട്ടമായി രാജിവച്ചു. ശരത് പവാറിനെ തീരുമാനത്തില്‍നിന്ന് പിന്‍മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിയാണ് രാജിയെന്നാണ് സൂചന.

മുതിര്‍ന്ന നേതാവ് ജിതേന്ദ്ര അവ്ഹദ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. മറ്റൊരു നേതാവായ അനില്‍ പാട്ടീല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശരത് പവാര്‍ അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.

മുംബൈയില്‍ നടന്ന ആത്മകഥാ പ്രകാശന ചടങ്ങില്‍വെച്ചാണ് പവാര്‍ പാര്‍ട്ടിചുമതല ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്.പുതിയ അധ്യക്ഷനെ മുതിര്‍ന്ന നേതാക്കളുടെ സമിതി തീരുമാനിക്കുമെന്ന് പവാര്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സഖ്യമുണ്ടാക്കുന്നതില്‍ രാജ്യത്തെ മുന്‍നിര പ്രതിപക്ഷ നേതാക്കളിലൊരാളായ പവാറിന് വലിയ പങ്കുണ്ട്.

1999 ലാണ് എന്‍.സി.പി രൂപീകരിക്കുന്നത്. അന്നുമുതല്‍ ശരത് പവാറായിരുന്നു എന്‍.സി.പിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here