ട്വിറ്ററിൽ അടുത്ത റൗണ്ട് പിരിച്ചുവിടൽ നടന്നതായി റിപ്പോർട്ടുകൾ. ശനിയാഴ്‌ച നടന്ന ഏറ്റവും ഒടുവിലത്തെ പിരിച്ചുവിടൽ നടപടിയിൽ ഏകദേശം 50 ജീവനക്കാർക്ക് ജോലി നഷ്‌ടമായതായാണ് സൂചന. മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ ഉണ്ടായ ജീവനക്കാരുടെ എണ്ണത്തിന്റെ കുറവ് അനുദിനം ഉയരുകയാണ്. കുറഞ്ഞത് 70 ശതമാനം പേർക്ക് ജോലി നഷ്‌ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദ ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്‌തത് പ്രകാരം, ട്വിറ്ററിലെ സമീപകാല ജോലി വെട്ടിക്കുറക്കലുകൾ ഒന്നിലധികം എഞ്ചിനീയറിംഗ് ടീമുകളെയാണ് ബാധിച്ചത്. ഈ ടീമുകളിൽ പരസ്യ സാങ്കേതികവിദ്യ, ട്വിറ്റർ ആപ്പ്, ട്വിറ്റർ സിസ്‌റ്റങ്ങളുടെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിന് ആവശ്യമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നു.