ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവ സന്യാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാലയോഗി സത്യേന്ദ്ര ആനന്ദ് സരസ്വതി മഹാരാജ് നാഗാ ബാബ(22)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുല്‍ത്താന്‍പൂരിലെ വീര്‍ ബാബ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
സന്യാസിയുടേത് അസ്വാഭാവിക മരണമാണെന്ന് നാട്ടുകാർ ആരോപിച്ചു. സന്യാസിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമായിരിക്കാം എന്നുമാണ് പോലീസിന്റെയും പ്രാഥമിക നിഗമനമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സന്യാസിയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ നിന്നെത്തിയ ആനന്ദ് സരസ്വതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വീര്‍ ബാബ മന്ദിറിലാണ് താമസിച്ച് വന്നിരുന്നത്.