പദ്മശ്രീ പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ ഡോ. മുനീശ്വര്‍ ചന്ദര്‍ ഡാവന്‍

0
82

ത്തവണ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരകയവരില്‍ ഒരാളാണ് ഡോ. മുനീശ്വര്‍ ചന്ദര്‍ ഡാവര്‍. ഇദ്ദേഹത്തിനൊരു പ്രത്യേകതയുണ്ട് വെറും ഇരുപതുരൂപ മാത്രം ഈടാക്കി രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന വ്യക്തിയാണിദ്ദേഹം.

മധ്യപ്രദേശിലുളള ഈ എഴുപതുകാരനായ ഡോക്ടറെ കാണാന്‍ ഇരുന്നൂറോളം രോഗികളാണ് പ്രതിദിനം എത്താറുളളതെന്നാണ് മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1946 ജനുവരി 16 ന് പാകിസ്താന്‍ പഞ്ചാബിലായിരുന്നു മുനീശ്വറിന്റെ ജനനം. വിഭജനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിറേറി. 1967 ല്‍ ജബല്‍പുറിലെ മെഡിക്കല്‍ കോളേജില്‍നിയിരുന്നു മുനീശ്വര്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 1971 ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് ഒരുകൊല്ലത്തോളം ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി അദ്ദേഹം സേവനം ചെയ്തു.

1972 മുതല്‍ ജബല്‍പുറിലാണ് മുനീശ്വര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. ആദ്യകാലങ്ങളില്‍ രണ്ടുരൂപയായിരുന്നു രോഗികളില്‍ നിന്നും അദ്ദേഹം ഈടാക്കിയിരുന്നത്.

ജനങ്ങളെ സേവിക്കുക എന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും അതിനാലാണ് ഫീസ് കൂട്ടാത്തതെന്നുമാണ് അദ്ദേഹം പറയുന്നത്. വൈകിയാണെങ്കിലും തന്റെ കഠിനാധ്വാനത്തിനുളള ഫലഗ ലഭിക്കുക തന്നെ ചെയ്യും എന്നായിരുന്നു പദ്മശ്രീ പുരസ്‌കാരം ലഭിച്ചതിനെക കുറിച്ചുളള അദ്ദേഹത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here