റായ്പൂര്‍: ഛത്തീസ്ഗഢില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ആക്രമണം. നാരായണ്‍പൂര്‍ ഗ്രാമത്തിൽ ആദിവാസി വിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരും തമ്മിലായിരുന്നു സംഘർഷം. ആക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റു. നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ടായ സദാനന്ദ് കുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നിയന്ത്രിക്കാനെത്തിയ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
നാരായണ്‍പൂരിലെ എഡ്ക ഗ്രാമത്തിലെ ആദിവാസി – ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഈ പ്രദേശത്ത് മതപരിവര്‍ത്തനം വർദ്ധിക്കുന്നതായി ആരോപിച്ച് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ നാരായണ്‍പൂരിലെ വിശ്വ ദീപ്തി ക്രിസ്ത്യൻ സ്‌കൂളിലേക്ക് ഇവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്‌കൂള്‍ പരിസരത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് പ്രതിഷേധ പ്രകടനം നീണ്ടപ്പോഴാണ് പൊലീസ് ഇടപെട്ടത്.