ആലപ്പുഴ: കള്ളനോട്ടുമായി മുൻപഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരാണു പിടിയിലായത്. കിഴക്കേ കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ക്ലീറ്റസ്.
ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ബുധനാഴ്ച സാധനം വാങ്ങാനെത്തിയ ലേഖ നല്‍കിയ 500 രൂപ. എന്നാൽ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ പരിശോധിച്ചപ്പോൾ 500 രൂപയുടെ കൂടുതൽ നോട്ടുകൾ കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ വീടു പരിശോധിച്ചപ്പോഴും നോട്ടുകള്‍ കിട്ടി. നോട്ടുകള്‍ നല്‍കിയത് ക്ലീറ്റസാണെന്ന് ഇവര്‍ പറഞ്ഞു.
തുടർന്ന് ക്ലീറ്റസിനെ കിഴക്കേ കല്ലടയുള്ള വീടിനു സമീപത്തുനിന്ന് അറസ്റ്റുചെയ്തു. ഇയാളുടെ പക്കല്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തു. 10,000 രൂപയുടെ കള്ളനോട്ടാണ് ക്ലീറ്റസ് ലേഖയ്ക്കു നല്‍കിയിരുന്നത്.
ഒരുമാസമായി ലേഖ ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ കയറി 500 രൂപയുടെ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങിയിരുന്നു. നോട്ടുകളുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.