ന്യൂഡൽഹി : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്പീക്കർ സുപ്രിംകോടതിയെ സമീപിച്ചു. അയോഗ്യതാ നോട്ടീസിൽ നടപടി നീട്ടിവയ്ക്കാനുള്ള ഹൈക്കോടതിയുടെ നിർദേശത്തിനെതിരെയാണ് രാജസ്ഥാൻ സ്പീക്കർ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത്.
രാജസ്ഥാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ സ്പീക്കർ തേടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതിയെ സമീപിച്ചത്. എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് അധികാരമുണ്ടെന്നും സ്പീക്കറുടെ നടപടിയിൽ ആർക്കും കൈകടത്താനാകില്ലെന്നും സിപി ജോഷി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ സ്പീക്കർക്ക് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും, ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.