ചെന്നൈ: രാജീവ്ഗാന്ധി വധകേസിലെ പ്രധാന പ്രതി നളിനി വെല്ലൂർ സെൻട്രൽ ജയിലിൽ ഇന്ന് പുലർച്ചെ ആത്മഹത്യക്ക് ശ്രമിച്ചു. സെല്ലിൽ നളിനിക്ക് ഒപ്പമുള്ള തടവുകാരിയെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. ജയിൽ അധികൃതർ നളിനിയുടെ ആവിശ്യം കണ്ടില്ലെന്ന് നടിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് നളിനിയുടെ അഭിഭാഷകൻ പുകഴേന്തി പറഞ്ഞു. വെല്ലൂർ ജയിലിൽനിന്ന് പുഴൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.