താലികെട്ടി മണിക്കൂറിനുള്ളിലാണ് നവദമ്പതികള്‍ വിവാഹ വേദിയില്‍ നിന്ന് വേര്‍പിരിഞ്ഞത്.

0
66

തിരുപ്പൂരിലാണ് സംഭവം. താലികെട്ടി മണിക്കൂറിനുള്ളിലാണ് നവദമ്പതികള്‍ വിവാഹ വേദിയില്‍ നിന്ന് വേര്‍പിരിഞ്ഞത്. നഗരത്തിലെ പുളുവപ്പെട്ടിയിലാണ് സംഭവം. പൂളുവപ്പെട്ടി നിവാസിയായ 32 കാരനും 25കാരിയുമാണ് വിവാഹിതരായത്. വീട്ടികാര്‍ ചേര്‍ന്നാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. പൂളുവപ്പെട്ടി ക്ഷേത്രത്തില്‍ വച്ച് താലി കെട്ടിയ ശേഷം മണ്ഡപത്തില്‍ വന്നപ്പോഴാണ് വരന്റെ ഒരു കാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും വധി ശ്രദ്ധയില്‍പ്പെടുത്തിയത്.

ഈ കാര്യം നേരത്തെ വധുവിന് അറിയില്ലായിരുന്നു. എന്നാല്‍ കാര്യത്തെ കുറിച്ച് വരന്‍ വിശദീകരിച്ചെങ്കിലും തന്നോട് ഈ കാര്യം പറയാത്തത് എന്തുകൊണ്ടാണെന്ന് യുവതി ചോദിച്ചു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനൊടുവില്‍ ഇരുവരും വിവാഹവേദിയില്‍ നിന്ന് തന്നെ വേര്‍പിരിയാന്‍ തീരുമാനിച്ചു.

സംഭവം അറിഞ്ഞയുടന്‍ സ്ഥലത്ത് പൊലീസ് എത്തി. പ്രശ്‌ന പരിഹാരത്തിന് നിന്നെങ്കിലും നടന്നില്ല. കൂടാതെ വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന കാരണവും വധുവിന്റെ വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് വേര്‍പിരിയുകയാണെന്ന് രണ്ട് കൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ്പ് പൊലീസിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here