കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 10ാം ദിനം മെഡല്‍ വാരി ഇന്ത്യ.

0
79

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 10ാം ദിനം മെഡല്‍ വാരി ഇന്ത്യ. 15 മെഡലുകളാണ് 10ാം ദിനം മാത്രം ഇന്ത്യ നേടിയെടുത്തത്. ടേബിള്‍ ടെന്നിസ് മികസഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ അചന്ത ശരത്-ശ്രീജ അക്കുല സഖ്യം സ്വര്‍ണ്ണ മെഡല്‍ നേടി. മലേഷ്യന്‍ സഖ്യത്തെ 11-4, 9-11, 5-11, 11-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണ്ണ മെഡല്‍ നേടിയത്.

പുരുഷന്മാരുടെ 92 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സാഗറിന് വെള്ളി. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡെലീഷ്യസ് ഓറിയോട് 5-0ന് തോറ്റതോടെയാണ് താരത്തിന് വെള്ളിയിലേക്ക് ഒതുങ്ങേണ്ടി വന്നത്. എന്നാല്‍ ഇന്ത്യയുടെ പുരുഷ റിലേ ടീമിന് നിരാശപ്പെടേണ്ടി വന്നു. 4 x 400 മീറ്റര്‍ ഫൈനലില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യക്ക് ഫിനിഷ് ചെയ്യാനായത്. 3.05.51 സമയമെടുത്താന്‍ ഇന്ത്യന്‍ ടീം മത്സരം പൂര്‍ത്തിയാക്കിയത്.

ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ ജോണി-ഗായത്രി ഗോപിചന്ദ് സഖ്യാം വെങ്കലമെഡല്‍ നേടിയെടുത്തു. ഓസ്‌ട്രേലിയയുടെ ഹുസന്‍ യു വെന്‍ഡി ചെന്‍-ഗ്രോനിയ സോമര്‍വില്ലി സഖ്യത്തെ 21-15, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം വെങ്കലം നേടിയെടുത്തത്. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് വെള്ളി മെഡലാണ് നേടിയത്.

അവസാന രണ്ട് ദിവസം ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. 29 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയെടുത്തത്. 10ാം ദിനം അഞ്ച് സ്വര്‍ണ്ണം നേടാന്‍ ഇന്ത്യക്കായെന്നതാണ് എടുത്തു പറയേണ്ടത്. 18 സ്വര്‍ണ്ണവും 15 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 55 മെഡലുകള്‍ നേടിയ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അവസാന ദിനമായ ഇന്നും പിവി സിന്ധു, ലക്ഷ്യ സെന്‍ എന്നിവരുടെ സിംഗിള്‍സ് ഫൈനലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here