അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഗൂഢാലോചന പരിശോധിക്കാൻ രാജ്യവ്യാപക അന്വേഷണം. കേന്ദ്ര ഇന്റലിജൻസാണ് ഗൂഢാലോചന അന്വേഷിക്കുന്നത്. പ്രതിഷേധത്തിൽ 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യൻ റെയിൽ വേ പറയുന്നത്. നാല് സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു. ബിഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.
വിവിധ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ബിഹാറിലെ രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. റെയിൽവെ സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ. ബിഹാറിൽ മാത്രം 700 കോടിയുടെ നാശനഷ്ടം പ്രതിഷേധം മൂലമുണ്ടായെന്നാണ് റെയിൽവേ അറിയിക്കുന്നത്.