കർഷക സഹകരണവുമായി മോദി സർക്കാർ; കിസാൻ ട്രെയിനിൽ ഇതു വരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത് 7.87 ലക്ഷം ടൺ കാർഷികോത്പന്നങ്ങൾ………
2020 ഓഗസ്റ്റ് ഏഴിന് ആരംഭിച്ച സെപ്ഷ്യൽ പാഴ്‌സൽ ട്രെയിൻ ഇതുവരെ 7.87 ലക്ഷം ടൺ കാർഷികോത്പന്നങ്ങളാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 167 റെയിൽ റൂട്ടുകളിലായി 2,352 കിസാൻ സർവ്വീസുകളാണ് നടത്തിയത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയതാണ് കിസാൻ ട്രെയിൻ സർവ്വീസ്.പാൽ,മാംസം,മത്സ്യം,പച്ചക്കറി എന്നിവ അടക്കമുള്ള പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടേയും ധാന്യങ്ങളുടേയും ചരക്കുനീക്കം മെച്ചപ്പെടുത്താനായാണ് ഈ പദ്ധതി ആരംഭിച്ചത്. കാർഷികോത്പന്നങ്ങൾ വേഗത്തിൽ അയക്കുന്നതിലൂടെ കർഷകർക്ക് കിസാൻ ട്രെയിൻ സമൃദ്ധിയുടെ മാദ്ധ്യമമായി മാറിയിരിക്കുകയാണ്. ഇത്തരം സ്പെഷ്യൽ പാഴ്സൽ ട്രെയിനുകൾക്ക് പത്തു കോച്ചുകളാണുള്ളത്. കർഷകർക്ക് പ്രദേശത്തെ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്സൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കിസാൻ ട്രെയിൻ പ്രവർത്തിക്കുന്നത്. കൊറോണ കാലത്ത് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ഉപഭോക്ത സാമാന്യ ജനതയ്ക്ക് എത്തിക്കാനും ബുദ്ധിമുട്ടിയ കർഷകർക്ക് വലിയ സഹായമായിരുന്നു കിസാൻ ട്രെയിൻ.