തിരുവനന്തപുരം: യുഎഇ കോണ്‍സലേറ്റ് അറ്റാഷെയുടെ ഗണ്‍മാനായിരുന്ന എആർ ക്യാന്പിലെ പോലീസുകാരനായ ജയ്ഘോഷിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ജയ്ഘോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണാടക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് നിഗമനം. ഇന്നലെ തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തെ വീടിനു സമീപത്തു നിന്ന് ഉച്ചയോടെയാണ് അദ്ദേഹത്ത കൈത്തണ്ട മുറിച്ച രീതിയിൽ കണ്ടെത്തിയത്. പോലീസ് ഇദ്ദേഹത്തെ അപ്പോൾ തന്നെ ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ജയഘോഷിന്റെ മൊഴിയെടുത്തു. മജിസ്ട്രേറ്റാണ് ജയഘോഷിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്തുകാർ കൊല്ലുമെന്ന് ഭയമുണ്ടെന്നും ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നും ജയഘോഷ് മൊഴി നൽകിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഇന്ന് വീണ്ടും ജയ്ഘോഷിനെ കസ്റ്റംസ് ചോദ്യം ചെയുന്നത്.