കാസർക്കോട്: കോവിഡ് പ്രതിസന്ധിക്കിടെ രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂളുകളിലെ ഫീസും. സ്വകാര്യ സ്കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും ഒഴിവാക്കുന്നുവെന്ന് പരാതി. ക്‌ളാസ്സുകൾ ലഭിക്കാതെ വന്നതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും മാനസിക പ്രയാസത്തിലായി.
മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പെട്ടിരിക്കുന്നത്. തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കണമെന്ന പ്രതീക്ഷയിലാണ് മിക്ക രക്ഷകർത്താക്കളും കുട്ടികളെ സ്വകാര്യ സ്കൂളില്‍ ചേര്‍ത്തത്. എന്നാൽ, കൊറോണയുടെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ നിത്യവരുമാനക്കാരുടെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ സ്വകാര്യ സ്കൂളുകളുടെ ക്രൂരത.
പല സ്കൂളുകള്‍ക്കും ഫീസ് വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഓണ്‍ലൈന്‍ പഠനമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.