ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ദളിത് വിദ്യാര്‍ത്ഥിക്ക് പഞ്ചായത്ത് ലാപ്ടോപ്പ് നല്‍കുന്നില്ലെന്ന് പരാതി

0
97

നെടുംകണ്ടം: ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി ലഭിക്കുന്ന ലാപ്ടോപ്പ് പഞ്ചായത്ത് നിഷേധിക്കുന്നതായി പരാതി. ഇടുക്കി ജില്ലയിലെ നെടുംകണ്ടം വടക്കേടത്ത് വീട്ടില്‍ ആര്‍ദ്ര ബാബു, അനഘ ബാബു എന്നിവരുടെ പേരില്‍ പാസായ ലാപ്ടോപ്പ് നല്‍കുന്നതിലാണ് പഞ്ചായത്ത് അലംഭാവം കാണിക്കുന്നത്. ഇവര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിട്ടും കാര്യങ്ങള്‍ നീക്കില്ല എന്ന നിഷേധ നിലപാടിലാണ് പഞ്ചായത്ത് എന്നാണ് ആര്‍ദ്രയുടെ സഹോദരിയും ബിരുദാനന്തര വിദ്യാര്‍ത്ഥിയുമായ അനഘ ബാബു പറയുന്നു.

2018 ല്‍ പാസായ ലാപ്ടോപ്പ് 2018,2019 കാലത്ത് പ്രളയമെന്ന പേരിലും 2020 ല്‍ കൊറോണയുടെ പേരിലും നിഷേധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനഘ ആദ്യമായി പ്രതികരിച്ചത്. ഗ്രാമസഭ വഴിയാണ് പഞ്ചായത്തിനെ ലാപ്ടോപ്പിന് വേണ്ടി സമീപിച്ചത് എന്നാണ് വിദ്യാര്‍ത്ഥിയായ അനഘ പറയുന്നു. 2020 ഡെസറ്റേഷന്‍ ജോലിക്ക് വേണ്ടി ലാപ്ടോപ്പ് അത്യവശ്യമായപ്പോള്‍ പഞ്ചായത്തിനെ സമീപിച്ചു.

ഇത്തവണ കെലക്ട്രോണിന് ഓഡര്‍ നല്‍കിയെന്നും, കൊറോണ മൂലം വൈകുന്നു എന്നുമാണ് മറുപടി ലഭിച്ചത്. തുടര്‍ന്നാണ് ദിശ എന്ന സംഘടന മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ആദ്യ സിറ്റിംഗില്‍ തന്നെ ഹൈക്കോടതി അഞ്ചാഴ്ചയ്ക്കുള്ളില്‍ ലാപ്ടോപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കാന്‍ ഉത്തരവിട്ടു. ഉത്തരവിന്‍റെ കോപ്പി പഞ്ചായത്തിനും, കെലട്രോണിനും അയക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here