ന്യൂയോർക്ക്: പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹ്രിക് ഇ താലിബാന് തലവന്‍ മുഫ്തി നൂര്‍ വാലി മെഹ്സുദിനെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റിയാണ് മുഫ്തി നൂറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ചേര്‍ത്തത്.
ഭീകരാക്രമണ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുക, അല്‍ഖ്വയ്ദയ്ക്കായി സാമ്പത്തിക സഹായം നല്‍കുക, പദ്ധതികള്‍ ആവിഷ്കരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ മുഫ്തി നൂര്‍ വാലി മെഹ്സൂദ് ചെയ്യുന്നതായി ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.നിരവധി ചാവേര്‍ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം പാക്കിസ്ഥാന് താലിബാന് എന്നറിയപ്പെടുന്ന ടിടിപി ഏറ്റെടുത്തിട്ടുണ്ട്. ബോംബ് ആക്രമണങ്ങളിലൂടെ നിരവധി ആളുകളെയാണ് ഇയാൾ കൊന്നൊടുക്കിയിയത്.
2018 ജൂണിലാണ് മുന്‍ ടിടിപി നേതാവ് മുല്ല ഫസുള്ളയുടെ മരണത്തെത്തുടര്‍ന്ന് മുഫ്തി നൂര്‍ വാലി മെഹ്സൂദ് എന്നറിയപ്പെടുന്ന നൂര്‍ വാലി ടിടിപിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ നടപടിയെ അമേരിക്ക സ്വാഗതം ചെയ്തു. നൂര്‍ വാലിയുടെ നേതൃത്വത്തില്‍, പാകിസ്ഥാനിലുടനീളമുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ടിടിപി ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.