ഗുവാഹട്ടി: അസമിൽ പ്രളയം രൂക്ഷം. 28 ജില്ലകൾ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിൽ. 48 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. പ്രളയത്തില്‍ ഇതുവരെ 80 പെർ മരണപ്പെട്ടു. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പ്രളയബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അസമിലെ പ്രസിദ്ധമായ വന്യജീവി സംരക്ഷണ കേന്ദ്രത്തേയും പ്രളയം ബാധിച്ചു. 66 മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും 170 എണ്ണം രക്ഷപെട്ടതായും വനംവകുപ്പ് അറിയിച്ചു. പരമാവധി ജീവിവര്‍ഗ്ഗങ്ങള്‍ ഉയരമുള്ള ഭാഗങ്ങളിലേയ്ക്ക് കയറി രക്ഷപെട്ടിരിക്കാമെന്നാണ് വനംവകുപ്പ് പറയുന്നത്. നിലവില്‍ മൃഗങ്ങള്‍ക്കായുള്ള ഭക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയതായും വനംവകുപ്പ് അറിയിച്ചു. കാസിരങ്ക വന്യജീവി സംരക്ഷണ കേന്ദ്രം മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചിരുന്നു.
പ്രളയത്തിനിടയിലും കൊറോണ പ്രതിരോധം താളം തെറ്റാതിരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എല്ലാവര്‍ക്കും മാസ്‌കുകള്‍ നല്‍കിയെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പരിശോധന ശക്തമാക്കിയെന്നും സോനോവാള്‍ അറിയിച്ചു.