52 സിനിമകൾക്കു വസ്ത്രാലങ്കാരം നിർവഹിച്ച വനിത – സമീറ

0
97

“മമ്മൂക്കയ്ക്ക് വേണ്ടിയാണ് ഏറെ തുന്നിയത്” 11 വര്‍ഷമായി മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിൽ പ്രവർത്തിക്കുന്ന സമീറ പറയുന്നു.

സമീറ, സിനിമയ്ക്ക് വേണ്ടി തയ്യാർ ചെയ്ത കോസ്റ്റ്യൂമുകളെല്ലാം തന്നെ കഥാപാത്രങ്ങളെ പോലെ ഹിറ്റാണ്. വസ്ത്രാലങ്കാരങ്ങൾക്ക് പുറമെ ഇപ്പോഴിതാ, തൻറെ അനുഭവ കലയുടെ പുസ്തകവും ആരാധകരായ മലയാളികൾക്കായി പുറത്തിറക്കിയിരിക്കുന്നു.  മമ്മൂട്ടിയുടെ വീട്ടിൽ വച്ചാണ് സമീറയുടെ വൃക്തിജീവിതവും, സിനിമാ ജീവിതവും വിവരിക്കുന്ന ‘അലങ്കാരങ്ങളില്ലാതെ-A designers diary’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. സംവിധായകൻ ആഷിഖ് അബുവിന്, മമ്മൂട്ടി പുസ്തകം കൈമാറി. പുസ്തകം എഴുതിത്തയാറാക്കിയിരിക്കുന്നത് മാധ്യമ മപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ്.

മഞ്ജു വാരിയർ, ഹൗ ഓൾഡ് ആർയൂ’ വിൽ അണിഞ്ഞ സിംപിളായ കോട്ടൺ സാരികൾ, ‘വിക്രമാദിത്യനി’ൽ നമിതയുടെ ഫുൾ സ്ലീവ് ചുരിദാറുകൾ, മൈഥിലി ‘സോൾട്ട് ആൻഡ് പെപ്പറി’ൽ അണിഞ്ഞ ഒരു പാട് ഫ്ളയറുകളുള്ള സ്കർട്ട്, ‘പ്രാഞ്ചിയേട്ടനി’ൽ പ്രിയാമണിയുടെ ഷോർട്ട് കുർത്തകൾ എന്നിങ്ങനെ ഫാഷൻ ലോകത്തും സമീറയുടെ കഴിവ് ശ്രദ്ധ നേടുന്നു.

30 വയസ്സിനു മുൻപ് , അഞ്ചു വർഷത്തിനുള്ളിൽ 52 സിനിമകൾക്കു വസ്ത്രാലങ്കാരം നിർവഹിച്ച വനിതയെന്ന അപൂർവ ബഹുമതിയും സമീറയ്ക്ക് ലഭിച്ചിരിക്കുന്നു. . ഇതിൽ ഏറ്റവും കൂടുതൽ ഡിസൈൻ ചെയ്തിട്ടുള്ളത് മമ്മുക്കയ്ക്കു വേണ്ടിയാണെന്ന് സമീറ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here