ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില കാർഷിക സംഘടനകളുടെ കൂട്ട പ്രതിഷേധത്തിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കാർഷിക നിയമങ്ങളെ ശക്തമായി ന്യായീകരിച്ച് സംസാരിച്ചത്. കാർഷിക മേഖലയുടെ ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതായും കർഷകർക്ക് പുതിയ അവകാശങ്ങൾ ലഭ്യമാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. .
പുതിയ കാർഷിക പരിഷ്കാരങ്ങൾ, കർഷകർക്ക് പുതിയ സാധ്യതകൾക്കുള്ള വഴി തുറന്നിട്ടുണ്ടെന്നും, കൃഷി പഠിക്കുന്നവരും, ഗവേഷണം നടത്തുന്നവരുമായവർ ഗ്രാമങ്ങളിലേക്ക് പോയി പുതിയ നിയമങ്ങളെക്കുറിച്ച്, ഗ്രാമവാസികളിൽ അവബോധം സൃഷ്ടിക്കണമെന്നും, കർഷകരെ സംരക്ഷിക്കുന്നതിന് നിയമങ്ങൾ രൂപീകരിക്കണമെന്നും , പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ മൻ കി ബാത്തിൽ പറഞ്ഞു.
പഞ്ചാബ് കർഷകരുടെ പ്രക്ഷോഭങ്ങൾക്കിടയിലാണ്, ഗുരു നാനാക്കിന്റെ 551-ാമത്തെ പ്രകാശ് പർവയ്ക്ക് ഒരു ദിവസം മുമ്പ് അദ്ദേഹം തൻറെ പ്രസംഗത്തിൽ സിക്ക് കർഷക സമൂഹത്തിന് “ഗുരു നാനക് ജയന്തിയുടെ” അഭിവാദ്യങ്ങൾ അർപ്പിച്ചത്. സർക്കാർ ഒരു ദാസൻറെ (സേവക്) കർത്തവ്യങ്ങളാണ് നിർവ്വഹിച്ചതെന്നും , ഗുരു സാഹിബ് എല്ലാവർക്കും സേവകനായി സേവനമനുഷ്ഠിക്കാൻ അവസരം നൽകിയെന്നും അദ്ദേഹം ആരാഞ്ഞു.
വളരെയധികം ചർച്ചകൾക്ക് ശേഷം മാത്രമാണ് ഇന്ത്യൻ പാർലമെന്റ് കാർഷിക പരിഷ്കാരങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകിയത് . ഈ പരിഷ്കാരങ്ങൾ നമ്മുടെ കർഷകരെ അടിച്ചമർത്താനല്ല, മറിച്ച് , അവർക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും നൽകാനാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ പുതിയ അവകാശങ്ങൾ നമ്മുടെ കർഷകരുടെ ദുരിതങ്ങൾ പരിഹരിക്കാൻ തുടങ്ങിയിരിക്കുന്നു., ”മോദി പറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളിൽ കർഷകർക്ക് ശമ്പളം നൽകണമെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. “ഏത് മേഖലയിലായാലും, ശരിയായ അറിവ് നേടി തെറ്റിദ്ധാരണകളിൽ നിന്നും, കിംവദന്തികളിൽ നിന്നും ഒഴിഞ്ഞു മാറിയാൽ ഓരോ വ്യക്തിക്കും, ജീവിതത്തിൽ നല്ല ഒരു ശക്തി വര്ധിപ്പിക്കുന്നവരായി പ്രവർത്തിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“കൃഷിക്കാരനിൽ നിന്ന് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുക, മാസങ്ങളോളം അവരുടെ പണം കൊടുക്കാതിരിക്കുക”. ഈ രീതികളൊക്കെ, കർഷകരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ ദീർഘകാല പാരമ്പര്യമായിരിക്കാം , ”പ്രധാനമന്ത്രി പറഞ്ഞു.
Content highlights: Amid farmers’ protests, PM Modi comes out in strong defence of agriculture laws