ഷീനാ ബോറ കൊലക്കേസ്; ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

0
96

മുബൈ: ഷീനാ ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 45 ദിവസത്തേയ്ക്കുളള ഇടക്കാല ജാമ്യാപേക്ഷയാണ് മുംബൈ ഹൈക്കോടതി തള്ളിയത്. നിലവില്‍ പ്രതിയാക്കപ്പെട്ട ഇന്ദ്രാണി മുംബൈയിലെ ആര്‍തര്‍ ജയിലിലാണ്. ജയിലിൽ കൊറോണ വ്യാപകമാകുന്നുവെന്ന് കാട്ടിയാണ് ഇന്ദ്രാണി ജാമ്യത്തിന് അപേക്ഷ നല്‍കിയത്.

തന്റെ ആരോഗ്യം ദുര്‍ബലമാണെന്നും സഹതടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നും ഇന്ദ്രാണി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ തള്ളിയ കോടതി വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്നും അറിയിച്ചു.

2015ലാണ് ഇന്ദ്രാണി മുഖര്‍ജിയും അവരുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവറും ചേര്‍ന്ന് മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ മൂന്നാം ഭര്‍ത്താവായിരുന്ന പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലുമായുള്ള ഷീനയുടെ ബന്ധത്തെ തുടർന്നാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച നാടന്‍ തോക്കും തിരകളും ഒളിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് യാദൃശ്ചികമായി ഇന്ദ്രാണിയെ പോലീസ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here