കീം പ്രവേശന പരീക്ഷ ജൂലൈ 16 ന് നടത്തും

0
87

2020-21 വർഷത്തിലെ കീം പ്രവേശന പരീക്ഷ ഈ മാസം 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമേ ഡെൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ, ഹോട്ട്‌സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ മുൻകരുതലോടെ പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ 20, 21 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ൻമെൻറ് സോൺ, ഹോട്ട്സ്സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റിയും കുറ്റമറ്റ രീതിയിൽ പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം.

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർഫോഴ്‌സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവർത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെർമൽ സ്‌കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവർക്കായിരിക്കും.

ഇതരസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്കും ക്വാറൻറൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക റൂമുകൾ സജ്ജീകരിക്കും. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്ക് ഇ-ജാഗ്രതാ പോർട്ടൽ വഴി ‘ഷോർട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here