വിജയ് പി നായരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂട്യൂബ് ചാനലും പൂട്ടി.
ഭാഗ്യലക്ഷമി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏഴാം തിയതിയിലേക്ക് മാറ്റി തുടക്കത്തിലെ മെല്ലെപ്പോക്കിന് ശേഷം അധിക്ഷേപ വീഡിയോ കേസില്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്.
സൈബര്‍ പൊലീസ് കേസ് ഏറ്റെടുത്തു. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്
പത്തുമണിയോടെ ഇയാള്‍ വീഡിയോ ചിത്രീകരിച്ച തമ്ബാനൂരിലെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുത്തു.
തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇന്ന് രാവിലെയോടെയാണ് വിജയ് പി നായരുടെ ചാനല്‍ യൂടൂബില്‍ നിന്ന് അപ്രത്യക്ഷമായത്.
ചാനല്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്തു നല്‍കിയതിന് പിന്നാലെയാണിത്. പരാതിക്കിടയായ അധിക്ഷേപ വീഡിയോയ്ക്ക് സമാനമായ നിരവധി വീഡിയോകള്‍ ഇതിലുണ്ടായിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ഇവ നേരത്തെ തന്നെ പൊലീസ് എടുത്തു വെച്ചിരുന്നു. ശാന്തിവിള ദിനേശിനെതിരായ കേസിലും സൈബര്‍ പൊലീസായിരിക്കും തുടര്‍നടപടികളെടുക്കുക.
അതേസമയം ഇരുവിഭാഗവും പരസ്പരം പരാതി നല്‍കിയ കൈയേറ്റ കേസുകളിലും നടപടികള്‍ മുന്നോട്ടു പോവുകയാണ്. പൊലീസ് ഇന്ന് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മൊഴിയെടുത്തു. എല്ലാ വശവും പരിശോധിച്ച ശേഷമാകും ഈ കേസില്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.
അതേസമയം യൂട്യൂബിലുടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായര്‍ക്കെതിരെ സംഘടനയും രംഗത്തെത്തി. പട്ടാളക്കാര്‍ സ്ത്രീലമ്ബടന്മാരും ബലാത്സംഗികളുമാണെന്ന് യുട്യൂബിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി. അനന്തപുരി സോള്‍ഡിയേഴ്സ് വെല്‍ഫെയര്‍ ആന്‍റ് ചാരിറ്റി ഓര്‍ഗനൈസേഷനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.