ചങ്ങനാശ്ശേരി MLA സി.എഫ് തോമസ് അന്തരിച്ചു.

0
110

കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരണം . കേരളാ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു സിഎഫ് തോമസ് . 81 വയസ്സുണ്ട്.

1980 മുതല്‍ ചങ്ങനാശ്ശേരി എംഎല്‍എയാണ് സിഎഫ് തോമസ്. തുടര്‍ച്ചയായി ഒമ്ബത് തവണയാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് സിഎഫ് തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളില്‍ കക്ഷി ചേരാത്ത ജന പ്രതിനിധി എന്നിങ്ങനെയാണ് കേരള രാഷ്ട്രീയത്തില്‍ സിഎഫ് തോമസിന്‍റെ സ്ഥാനം. 2001 – 2006 കാലഘട്ടത്തില്‍ ഗ്രാമവികസന മന്ത്രിയുമായിരുന്നു സിഎഫ് തോമസ്.കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ജനറല്‍ സെക്രട്ടറി എന്നി പദവികള്‍ വഹിച്ചു. കേരളാ കോണ്‍ഗ്രസില്‍ കെഎം മാണിക്ക് ശേഷം രണ്ടാമത്തെ നേതാവ് എന്ന സ്ഥാനം എന്നും സിഎഫ് തോമസിന് ഉണ്ടായിരുന്നു. കെഎം മാണിയുടെ മരണ ശേഷം പിജെ ജോസഫ് പക്ഷത്തിനൊപ്പമെന്നായിരുന്നു സിഎഫ് തോമസിന്‍റെ നിലപാട്

അടിമുടി ചങ്ങനാശ്ശേരിക്കാരനാണ് സിഎഫ് തോമസ്. വിദ്യാ‍ര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയ സിഎഫ് തോമസ് ട്രേഡ് യൂണിയന്‍ പ്രവ‍ര്‍ത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോണ്‍​ഗ്രസിന്‍റെ സജീവപ്രവ‍ര്‍ത്തകനായിരുന്നു . പിന്നീട് കേരള കോണ്‍​ഗ്രസ് രൂപീകരിച്ചപ്പോള്‍ പാ‍ര്‍ട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെ‌ട്ടു.അതിന് ശേഷം കേരള കോണ്‍​ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി.

കേരള കോണ്‍​ഗ്രസ് എമ്മിന്‍റെ ജനറല്‍ സെക്രട്ടറിയായും ഇടക്കാലത്ത് ചെയര്‍മാനായും പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയില്‍ ​ഗ്രാമവികസനം, രജിസ്ട്രേഷന്‍, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980, 1982, 1987, 1991, 1996, 2001, 2006 വ‍ര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞമ്മയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here