യുഎഇയിൽ ഇന്ന് റമദാൻ ഒന്ന്. ജോലി സമയത്തിലെ ഇളവുകളും ശൈത്യകാലത്തെ തണുപ്പും പ്രവാസികൾക്ക് ആശ്വാസമാണെങ്കിലും ആരോഗ്യകാര്യങ്ങളിലും ഗതാഗത നിയമങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
- ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യത
- ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം
- വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം അനുവദിക്കും
കൂടാതെ ഇന്ന് മുതൽ പൊതു സ്വകാര്യ മേഖലകളിൽ ജോലി സമയം കുറച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവൃത്തി സമയം. കൂടാതെ വെള്ളിയാഴ്ചകളിൽ 70% ജീവനക്കാർക്ക് വർക്ക് ഫ്രം അനുമതിയും നൽകിയിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രവൃത്തി സമയം പ്രതിദിനം രണ്ട് മണിക്കൂറായാണ് കുറച്ചത്. കൂടാതെ ചില കമ്പനികൾക്ക് സാഹചര്യത്തിനനുസരിച്ച് ഫ്ലെക്സിബിൾ ജോലി ക്രമീകരണങ്ങളും സർക്കാർ അനുവദിച്ചിട്ടുണ്ട്.
അതേസമയം എല്ലാ എമിറേറ്റുകളിലെയും സ്കൂൾ സമയം അഞ്ച് മണിക്കൂറായി കുറയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 11.30 ന് മുൻപ് ക്ലാസുകൾ അവസാനിപ്പിക്കാനാണ് നിർദേശം. കാലങ്ങൾക്ക് ശേഷം റമദാൻ വീണ്ടും ശൈത്യകാലത്ത് എത്തിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
കാരണം പകൽ സമയങ്ങളിൽ ചൂട് കുറവായതിനാൽ ക്ഷീണവും കുറവായിരിക്കും പക്ഷെ ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണം കാരണം യുഎഇയിൽ വൈറൽ പനി വ്യാപകമായി കൊണ്ടിരിക്കുകയാണ്. അതിനാൽ എല്ലാവരും ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് അറിയിച്ചു.
കൂടാതെ റമദാൻ സമയങ്ങളിൽ ഗതാഗത തടസമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ റോഡുക കളിലായിരിക്കും കൂടുതൽ ഗതാഗത തടസമുണ്ടാകുക. ജോലി സമയം കുറച്ചതിനാൽ ഉച്ചകഴിഞ്ഞും നല്ല തിരക്ക് അനുഭവപ്പെടാം. അതിനാൽ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ഇഫ്താർ സമയത്തെ അമിത വേഗത ഒഴിയുവാക്കണമെന്നും നിർദേശം നൽകി.
ആദ്യ ദിനങ്ങളിൽ നോമ്പ് ഏകദേശം 13 മണിക്കൂർ താഴെയായിരിക്കും. എന്നാൽ മാസാവസാനത്തോടെ പകൽ ദൈർഘ്യം കൂടുന്നതിനാൽ ഇത് 13 മണിക്കൂർ 27 മിനിറ്റോളം ദീർഘിച്ചേക്കാം ഇക്കാര്യം കൂടെ പ്രവാസികൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ഈ സമയങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകാറുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.









