ശ്രീരാമക്ഷേത്രത്തിൻ്റെ രണ്ടാം വാർഷികം. ഡിസംബർ 31 ന് പരിപാടികൾക്ക് തുടക്കം കുറിക്കും. വിശിഷ്‌ഠ അതിഥികൾ പങ്കെടുക്കും. ജനുവരി 2 വരെ ചടങ്ങുകൾ നീളും.
അയോധ്യ: ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠയുടെ രണ്ടാം വാർഷികം ഡിസംബർ 31 ന്. 2025 ഡിസംബർ 27 ന് ചടങ്ങുകൾ ആരംഭിക്കും. പ്രധാന ചടങ്ങുകൾ ഡിസംബർ 31 നും മറ്റ് പരിപാടികൾ 2026 ജനുവരി ഒന്നിനും രണ്ടിനും നടക്കും എന്ന് അധികൃതർ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠയുടെ രണ്ടാം വാർഷികം പാട്ടോത്സവമായാണ് ആഘോഷിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റിൻ്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് 2024 ജനുവരി 22 ദ്വാദശി ദിനത്തിലാണ് സമർപ്പണം നടന്നത്.
ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളും ഇന്ത്യൻ കലണ്ടർ അനുസരിച്ചാണ് ആഘോഷിക്കുന്നത്. അതിനാൽ ഇംഗ്ലീഷ് തീയതികളിൽ വ്യത്യാസങ്ങൾ ഉണ്ടാകും. ഒന്നാം വാർഷികം 2025 ജനുവരി 11 ന് ആഘോഷിച്ചു. ഹിന്ദു കലണ്ടർ പ്രകാരം രണ്ടാം വാർഷികം 2025 ഡിസംബർ 31 ന് ആഘോഷിക്കും എന്ന് വ്യക്തമാക്കി.
ഡിസംബർ 27 മുതൽ ചടങ്ങുകൾ ആരംഭിക്കും
പഞ്ചാംഗം അനുസരിച്ച് ആചാര പരിപാടി ഡിസംബർ 27 ന് ആരംഭിക്കുമെന്ന് ചമ്പത് റായ് പറഞ്ഞു. എല്ലാ പരിപാടികളും വ്യത്യസ്‌ത സമയങ്ങളിലായിരിക്കും നടക്കുക. മുഴുവൻ പരിപാടിയും 2025 ജനുവരി രണ്ടിന് അവസാനിക്കും.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റിലെ അംഗവും പേജാവർ മഠത്തിൻ്റെ തലവനുമായ സ്വാമി വിശ്വ പ്രസന്നതീർത്ഥ ഡിസംബർ 27 ന് അയോധ്യയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നുമുള്ള 108 വേദ ആചാര്യന്മാർക്കൊപ്പം പൂജകൾക്ക് തുടക്കം കുറിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടക്കുന്നതാണ്. പരിപാടിയുടെ ഭാഗമായി കാൺപൂരിലെ ശ്രീ മാ ആനന്ദമയി മാനസ് പരിവാർ നടത്തുന്ന രാമചരിതമാനസങ്ങളുടെ സംഗീത പാരായണം ഡിസംബർ 29 ന് അംഗദ് തിലയിൽ നടക്കും. ജനുവരി രണ്ടു വരെ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ പാരായണം ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ ഡിസംബർ 29 ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ചു വരെ ജഗത്ഗുരു രാംദിനേശാചാര്യ ഒരു രാമകഥ നടത്തും. ഡിസംബർ 29 നും 30 നും വൈകുന്നേരം 5.30 മുതൽ ഏഴ് വരെ ഛത്തീസ്‌ഗഡിലെ ബാബ ഗാസിദാസ് സർവകലാശാലയിലെ യുവാക്കൾ രാംലീല അവതരിപ്പിക്കും.
ഡിസംബർ 31 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ക്ഷേത്രം സന്ദർശിക്കും. രാവിലെ 11 മണിക്ക് എത്തി ഉച്ചയ്‌ക്ക് ഒരു മണിക്ക് അംഗദ് തിലയിൽ നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഡിസംബർ 31 ന് വൈകുന്നേരം ആറു മുതൽ രാത്രി എട്ടു വരെ കവി സമ്മേളനം നടക്കും. പ്രാദേശിക കവികൾ ശ്രീരാമനെയും വന്ദേമാതരത്തെയും സ്‌തുതിക്കും. അന്നേ ദിവസം പ്രശസ്‌ത ഗായകരുടെ പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
ജനുവരി ഒന്നിന് രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നൃത്ത നാടകം അനുപ് ജലോട്ട അവതരിപ്പിക്കും. ഫിറോസാബാദിൽ നിന്നുള്ള മയൂരി നൃത്ത സംഘവും ഗായിക തൃപ്‌തി ശാക്യയും വൈകുന്നേരം ആറു മുതൽ രാത്രി ഒന്‍പത് വരെ പരിപാടി നടത്തും. പരിപാടിയുടെ അവസാന ദിവസമായ ജനുവരി രണ്ടിന് സുരേഷ് വാദ്‌കറും സഞ്ജോളി പാണ്ഡെയും ശ്രീരാമ പൂജ നടത്തും. അന്നേ ദിവസം വൈകുന്നേരവും ആറു മുതൽ ഒന്‍പതു വരെ വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.






