സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല. സംഭവം എന്‍ഐഎ അന്വേഷിക്കണം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യുഡിഎഫ് സമരം. കുഴപ്പമുണ്ടാക്കിയത് പൊലീസാണ്. ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫിസറാണോ എന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം, സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ അഗ്നിശമനസേന. ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. രണ്ടു വർഷം മുൻപ് മോക്ഡ്രിൽ നടന്ന മെയിൻബ്ലോക്കിൽ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിർദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും അഗ്നിശമനസേനയ്ക്കുണ്ട്.
ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മീഷ്ണർ എ കൗശികൻെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഈ സംഘത്തിൽ ഫയർഫോഴ്സ് ടെനിക്കൽ ഡയക്ടർ നൗഷാദ് ഉണ്ടെങ്കിലും മറ്റൊരു അന്വേഷണ റിപ്പോർട്ട് നേരിട്ടാണ് അഗ്നിശമന മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. ചുമരിലെ ഫാനിൽ നിന്നാണ് തീപിടിച്ചത് എന്ന പൊതുമരാമത്തിൻെ റിപ്പോർട്ട് ശരിവെയ്ക്കുന്നതാണ് ഫയർഫോഴ്സിൻെ നിഗമനവും . എന്നാൽ രണ്ടു വർഷം മുൻപ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രിൽ നടത്തിയ ശേഷം നൽകിയ ചില നിർദേശങ്ങൾ ഇനിയു നടപ്പായിട്ടില്ലെന്നും അഗ്നിശമന തയാറാക്കുന്ന റിപ്പോർട്ടിലുണ്ട്. എന്നാൽ ഗുരുതരമായ തീപിടുത്തം അല്ല ഉണ്ടായതെണന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞു.
അതേസമയം, വിദ്ഗധ സമിതി ഇന്ന് വീണ്ടും സെക്രട്ടറിയേറ്റിലെത്തും. കൂടുതൽ പേരിൽ നിന്ന് പൊലീസും മൊഴിയെടുക്കും. ബിജെപി പ്രസിഡൻ് സെക്രട്ടറിയേററിന് ഉള്ളിൽ കടന്നത് എങ്ങനെയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കെ സുരേന്ദ്രനിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയും.