യുണീടാക്കുമായി നേരിട്ട് ഇടപെട്ടതിന് തെളിവുകള്‍; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

0
97

ഭൂമി നൽകിയതല്ലാതെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ബന്ധമില്ലെന്ന സർക്കാർ വാദം പൊളിയുന്നു. കരാർ കമ്പനി യുണീടാക്കുമായി ലൈഫ് മിഷൻ ഇടപെട്ടെന്ന് വ്യക്തമായി. യുണീടാക്ക് നൽകിയ പദ്ധതിയുടെ രൂപരേഖ ലൈഫ് മിഷൻ സി.ഇ.ഒ തന്നെയാണ് പരിശോധിച്ച് അംഗീകരിച്ചത്. ലൈഫ് മിഷൻ സിഇഒ റഡ്ക്രസൻ്റിനയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.

യുണീടാക്കുമായുള്ള എല്ലാ ഇടപാടുകളും റെഡ് ക്രെസന്റ് ആണ് ചെയ്തതെന്നും സർക്കാരിന് ബന്ധമില്ലെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, 2019 ആഗസ്റ്റ് 26ന് ലൈഫ് മിഷൻ സിഇഒ യു.വി ജോസ് റെഡ് ക്രെസന്റ് ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത് ഈ വാദം തെറ്റെന്ന് തെളിയിക്കുന്നു. പദ്ധതിയുടെ രൂപരേഖ യൂണിടാക്ക് ലൈഫ് മിഷന് അയച്ചിരുന്നു. ഇത് പരിശോധിച്ച് അംഗീകാരം നൽകി എന്ന് വ്യക്തമാക്കുന്നതാണ് ലൈഫ് മിഷൻ സി.ഇ.ഒയുടെ കത്ത്. കത്തിന്റെ പകർപ്പ് യുണീടാക് എനർജി സൊല്യൂഷൻസിന്റെ അഡ്മിൻ മാനേജർക്കും അയക്കാൻ രേഖപ്പെടുത്തിയിട്ടുണ്ട്.

റെഡ് ക്രെസന്റിന് നിർമാണവുമായി മുന്നോട്ട് പോകാമെന്നും കത്തിലുണ്ട്. 2019 ആഗസ്റ്റ് 17, 22 തീയതികളിലാണ് പദ്ധതി രൂപരേഖ യുണീടാക് ലൈഫ് മിഷന് അയച്ചുകൊടുത്തെതെന്ന് കത്തിൽ പരാമർശിക്കുന്നു. നിർമാണത്തിന് ആവശ്യമായ അനുമതികൾ ലൈഫ് മിഷൻ എടുത്തു നൽകുമെന്നും ഇതിൽ പറയുന്നു. ഒരു വർഷത്തേക്കാണ് നിർമാണ കാലാവധി പറഞ്ഞിരിക്കുന്നത്. യുണീടാക് എനർജി സൊല്യൂഷൻസ് എന്ന കമ്പനിക്കാണ് കരാർ നൽകിയതെന്ന് കത്തിൽ നിന്ന് വ്യക്തമാകുന്നു. ധാരണാപത്രം ഒപ്പിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നിർമാണത്തിന് ലൈഫ് മിഷൻ അനുമതി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here