ഗോദാവരി: ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ മരണങ്ങൾ നടന്നത്. 50 കാരിയായ രാജേശ്വരി റെഡ്ഡയും 25 വയസ്സുള്ള മകനും 23 വയസ്സുള്ള മകളുമാണ് ഗോദാവരി നദിയിൽ ചാടി ജീവൻ അവസാനിപ്പിച്ചത്.
ആഗസ്റ്റ് 16–നാണ് ഇവരുടെ ഭർത്താവ് കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചത്. ഇതിന് 3 ദിവസങ്ങൾക്ക് ശേഷം ഭാര്യയും മക്കളും കാറിലെത്തി കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ കാറിൽ നിന്നും ഒരു കുറിപ്പ് ലഭിച്ചിരുന്നു.
കുടുംബനാഥൻ മരിച്ചതോടെ ഇവർ എല്ലാവരും തന്നെ വിഷാദ അവസ്ഥയിലായെന്നും ബന്ധുക്കളാരും തന്നെ വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നുമാണ് കത്തിലുള്ളത്. ഇവരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.