സ്വന്തം രാജ്യത്തെ ജനത എന്ത് കാണണം എന്ത് കാണരുതെന്ന് തീരുമാനിക്കുന്നത് കിം ജോങ് ഉന്നാണ്. ഫോണുകളെല്ലാം സര്‍ക്കാറിന്‍റെ നിരീക്ഷണത്തിലായിരിക്കും. ഒരോ അഞ്ച് മിനിറ്റിലും നിങ്ങളുടെ ഫോണില്‍ നിന്നുള്ള വിവരങ്ങൾ സര്‍ക്കാറിന് ലഭിച്ച് കൊണ്ടേയിരിക്കും.
ത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ഭരണം വളരെ വിചിത്രമാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും നിരന്തരം ഉന്നയിക്കുന്ന വിഷയം. ഏറ്റവും ഒടുവിലായി രാജ്യത്തെ ജനങ്ങള്‍ എന്തെക്കെ കാണണം കേൾക്കണമെന്ന് കിം ജോങ് ഉന്‍റെ ഭരണകൂടം ഏങ്ങനെയാണ് തീരുമാനിക്കുന്നതെന്നതിന്‍റെ ഒരു റിപ്പോര്‍ട്ട് ബിബിസി പുറത്ത് വിട്ടു. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ലോകം മുഴുവും ഇന്ന് വിരല്‍ത്തുമ്പിലാണ്. എന്നാല്‍, ഉത്തര കൊറിയയില്‍ ആ വിരല്‍ തുമ്പില്‍ എന്തെക്കെ എത്തണമെന്ന് നിശ്ചയിക്കുന്നത് കിം ജോങ് ഉന്നാണ്. കിമ്മിന് താത്പര്യമില്ലാത്ത ഒരു വിഷയത്തെ കുറിച്ചാണ് നിങ്ങൾ ഫോണില്‍ ടൈപ്പ് ചെയ്യുന്നതെങ്കില്‍ ആ വാക്ക് ഓട്ടോമാറ്റിക്കായി മറ്റൊരു വാക്കിലേക്ക് മാറുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന ഒരു വിവരവും സ്വന്തം ജനങ്ങൾ അറിയരുതെന്നാണ് കിം ജോങ് ഉന്നിന്‍റെ ഉത്തരവ്. അവര്‍ എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ഉത്തര കൊറിയയില്‍ നിന്നും കടത്തി കൊണ്ട് വന്ന ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് കിം ജോങ് ഉന്നിന്‍റെ ഭരണകൂടം ഏങ്ങനെയാണ് ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ ജനങ്ങൾക്ക് നിഷേധിക്കുന്നതെന്ന് ബിബിസി വ്യക്തമാക്കുന്നത്. ഫോണില്‍ ജനപ്രീയ വാക്കുകളൊന്നും ഉപയോഗിച്ച് സര്‍ച്ച് നടക്കില്ല. ഇനി അത്തരം എന്തെങ്കിലും വാക്ക് ഉപയോഗിച്ച് സര്‍ച്ച് ചെയ്താല്‍ തന്നെ ആ വാക്ക് മറ്റൊരു കീ വേഡിലേക്ക് മാറുന്നു .
ഇത് വ്യക്തമാക്കാന്‍ ബിബിസി ഒരു വീഡിയോയും പുറത്ത് വിട്ടു. അതില്‍, ‘മൂത്ത സഹോദരന്‍’ എന്നര്‍ത്ഥം വരുന്ന, ‘ഓപ്പ’ (Oppa)എന്ന വാക്ക് ദക്ഷിണ കൊറിയയില്‍ ആണ്‍സുഹൃത്തുക്കളെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉത്തര കൊറിയന്‍ മൊബൈലുകളില്‍ ഈ വാക്ക് അടിച്ചാല്‍ സ്വയമേവ ആ വാക്ക് ‘സഖാവ്’ എന്ന വാക്കിലേക്കായിരിക്കും പോവുക. അതേസമയം തന്നെ ഫോണില്‍ ആ വാക്ക് സഹോദരനങ്ങളെ മാത്രമേ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കൂവെന്ന മുന്നറിയിപ്പും നിങ്ങൾക്ക് ലഭിക്കും. അത് പോലെ തന്നെ ഉത്തര കൊറിയന്‍ മൊബൈലുകളില്‍ നിങ്ങൾ ദക്ഷിണ കൊറിയ എന്നാണ് സര്‍ച്ച് ചെയ്യുന്നതെന്ന് വയ്ക്കുക. നിങ്ങൾക്ക് ലഭിക്കുന്ന ഉത്തരം ‘പാവ ഭരണകൂടം’ (Puppet State) എന്നായിരിക്കും. ഒപ്പം അത് യുഎസിന്‍റെ നിയന്ത്രണത്തിലുള്ള ഒരു ഭരണകൂടമാണെന്ന വിശദീകരണവും ലഭിക്കും.
ഇതോടൊപ്പം ഉത്തര കൊറിയന്‍ മൊബൈലുകളില്‍ ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും സ്ക്രീന്‍ ഷോട്ടുകളെടുക്കും. ഫോണ്‍ ഉടമയ്ക്ക് ഫോണിലെ സ്ക്രീന്‍ ഷോട്ട് ഫോൾഡറില്‍ കയറാന്‍ പറ്റുമെങ്കിലും സ്ക്രീന്‍ ഷോട്ടുകൾ കാണാന്‍ കഴിയില്ല. അവയെല്ലാം കിമ്മിന്‍റെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കാണാന്‍ കഴിയുകയൊള്ളൂവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് രാജ്യങ്ങളിലെ ജനത എങ്ങനെയാണ് സ്വാന്ത്ര്യം ആസ്വദിക്കുന്നതെന്ന് കാണിക്കാന്‍ ചില വിദേശ ടിവി ഷോകൾ രാജ്യത്തേക്ക് ഒളിച്ച് കടത്തപ്പെട്ടു. എന്നാല്‍ അവയെല്ലാം കിമ്മിന്‍റെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും പിന്നാലെ നിരോധനം വരികയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Like this:
Like Loading...