കര്‍ണാടക 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കും

0
21
സ്‌കൂളുകളില്‍ സെക്‌സ് എജ്യുക്കേഷന്‍ (ലൈംഗിക വിദ്യാഭ്യാസം) നൽകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒരുകാലത്ത് കര്‍ണാടകയില്‍ പതിവായിരുന്നു. 2011ല്‍ യൂനിസെഫിന്റെയും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട സംഘടനകളുടെയും ശുപാര്‍ശകള്‍ ലഭിച്ചിട്ടും എയ്ഡ്‌സ് വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സെക്‌സ് എജ്യുക്കേഷന്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശം അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും നിരസിച്ചിരുന്നു. ഇത്തരം വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നത് ഉചിതമല്ലെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കാര്യത്തില്‍ പുതിയ സമീപനം കൈകൊണ്ടിരിക്കുകയാണ് കര്‍ണാടകയെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പഠനവിഷയമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസവും (moral education) നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സെക്‌സ് എജ്യുക്കേഷന്‍, കൗണ്‍സിലിംഗ്, സൈബര്‍ സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here