കോഴിക്കോട്: രണ്ടാം ലാന്‍ഡിങ് ശ്രമത്തിലാണ് അപകടം ഉണ്ടായത്. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടശേഷം പൈലറ്റ് വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിച്ചു. രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയെന്ന് ഡിജിസിഎ. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും ഡി.ജി.സി.എ. വിശദീകിരിച്ചു. വിമാനത്തിന് തീപിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
ആകാശത്ത് ഒന്നിലേറെ തവണ വിമാനം വട്ടം കറങ്ങിയെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റിയാസ് എന്ന യാത്രികന്‍. അപകടത്തെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചെറിയ പരുക്കേറ്റ് നിരീക്ഷണത്തില്‍ കഴിയുന്ന റിയാസ് പറഞ്ഞു.
തീരെ പ്രതീക്ഷിക്കാതെയാണ് അപകടമുണ്ടായതെന്ന് ഒരു സ്ത്രീയും പറഞ്ഞു. ചെറിയ കുലുക്കമുണ്ടായിരുന്നുവെന്നും താന്‍ സ്വയം ഇറങ്ങിയോടിയെന്നും ബാലുശ്ശേരി സ്വദേശി പറഞ്ഞു.