കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. വിമാനത്തിന്റെ പൈലറ്റ് മരിച്ചെന്ന് വിവരം. ദുബായിൽ നിന്നുള്ള 190 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെയായിരുന്നു സംഭവം. വിമാനത്തിന് സാരമായ കേടുപാട് പറ്റി. കൂടുതൽ വിവരം ലഭ്യമായിട്ടില്ല. സ്ഥലത്തു ശക്തമായ മഴയുണ്ട്. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുന്നു. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലാൻഡിങ്ങിനിടെ വിമാനം തെന്നിയതാണെന്നാണ് റിപ്പോർട്ട്. വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നെന്നു എംഎല്‍എ അറിയിച്ചു. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നുവെന്നാണ് വിവരം. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.