കർണാടവും തമിഴ്നാടുമായി കരാറിൽ ഏർപ്പെട്ട് കേരളം

0
72

വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി കരാറിൽ ഒപ്പുവെച്ച് കേരളം. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

നിലവിൽ കേരളവും കർണാടവുമാണ് നിലവിൽ കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. തമിഴ്നാട് വനംവകുപ്പ് മന്ത്രിയ്ക്ക് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ തമിഴ്നാട് കരാറിൽ ഒപ്പുവെച്ചിട്ടില്ല. എന്നാൽ തന്നെയും തമിഴ്നാടും കറാറിൻ്റെ ഭാഗമായിരിക്കും.

മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരേപോലെയും ഫലപ്രദമായും നടകത്താൻ സാധിക്കുന്ന സംയുക്ത ദൗത്യങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കാനും തീരുമാനമായി.

പ്രധാന ലക്ഷ്യങ്ങൾ 

  • മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക.
  • വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക.
  • പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി
  • വിഭവ സഹകരണം, വിവരം വേഗത്തിൽ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍.
  • വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം,  കാര്യക്ഷമത എന്നിവ കൂട്ടുക.

മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ നാട്ടിലിറങ്ങുന്നത് പതിവാണ്. ആളപായവും വ്യാപക കൃഷിനാശവും സംഭവിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. അതേസമയം, വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ആരോപിച്ചു. റെയിൽ ഫെൻസിങിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാൻ കഴിയുമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here