വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എന്‍സിപി എംഎല്‍എ

0
82

ശ്രീരാമന്‍ മാംസാഹാരിയായിരുന്നുവെന്ന എന്‍സിപി നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം. മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദാണ് വെട്ടിലായത്. ഇന്ത്യയെ സസ്യാഹാരികളുടെ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും ഇപ്പോഴും മാംസാഹാരികളാണെന്നും അവരും ശ്രീരാമന്റെ ഭക്തരാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. ശീരാമനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബിജെപി(BJP) അദ്ദേഹത്തിനെതിരെ പരാതി നല്‍കി. ഇതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് ചോദിച്ച് എംഎല്‍എ രംഗത്തെത്തി. എന്നാല്‍ ഗവേഷണം നടത്താതെ താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം താന്‍ പറഞ്ഞ കാര്യങ്ങള്‍ രാമായണത്തിലുണ്ടെന്ന് അവകാശപ്പെട്ടു.

”ഭഗവാന്‍ രാമന്‍ നമ്മുടേതാണ്. അദ്ദേഹം പൊതുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും സസ്യാഹാരികളാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഞങ്ങള്‍ അദ്ദേഹത്തെ മാതൃകയാക്കുന്നു. ഞങ്ങള്‍ ആട്ടിറച്ചി കഴിക്കുന്നു. രാമന്‍ സസ്യാഹാരി ആയിരുന്നില്ല. അദ്ദേഹം മാംസാഹാരി ആയിരുന്നു.’ ജിതേന്ദ്ര പറഞ്ഞു. ക്ഷത്രിയനായ ശ്രീരാമന്‍ എന്താണ് കഴിച്ചിരുന്നതെന്നും ജിതേന്ദ്ര അവ്ഹദ് ചോദിച്ചു. ക്ഷത്രിയന്മാര്‍ പരമ്പരാഗതമായി മാംസാഹാരികളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. ബുധനാഴ്ച മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നടന്ന ഒരു പരിപാടിയിലാണ് എന്‍സിപി-ശരദ് പവാര്‍ വിഭാഗം നേതാവിന്റെ വിവാദ പരാമര്‍ശം.

‘ശ്രീരാമന്‍ എന്താണ് കഴിച്ചതെന്ന വിവാദം എന്താണ്? ശ്രീരാമന്‍ മേത്തി-ബജി (ഉലുവയില ബജി) കഴിച്ചിരുന്നതായി ആരെങ്കിലും അവകാശപ്പെടും. ശ്രീരാമന്‍ ക്ഷത്രിയനായിരുന്നു, ക്ഷത്രിയര്‍ മാംസാഹാരികളായിരുന്നു. ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. 80% ഇന്ത്യയിലെ ജനസംഖ്യയില്‍ നോണ്‍ വെജിറ്റേറിയന്‍മാരാണ്, അവരും ശ്രീരാമന്റെ ഭക്തരാണ്,’ ജിതേന്ദ്ര ഔഹാദ് പറഞ്ഞു. ’14 വര്‍ഷമായി ഒരു കാട്ടില്‍ ജീവിക്കുന്ന ഒരാള്‍, അവന്‍ സസ്യാഹാരം തേടി എവിടെ പോകും? ശരിയോ തെറ്റോ? ഞാന്‍ എല്ലായ്‌പ്പോഴും ശരിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here