ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ട് സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മാണ്ഡി മണ്ഡലത്തില്‍ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്.
ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ കുറിപ്പ് പങ്കുവച്ചു.
കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ മത്സരിക്കാനുള്ള സന്നദ്ധത നടി അറിയിച്ചിരുന്നു. ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കില്‍ താൻ മത്സരിക്കും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതിന് ബിജെപി സര്‍ക്കാറിനെ അവര്‍ പ്രശംസിക്കുകയും ചെയ്തു. 600 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ബിജെപി ഗവണ്‍മെന്റിന്റെ ശ്രമങ്ങളോടെ, 600 വര്‍ഷത്തിന് ശേഷം ഈ ദിവസം നമ്മള്‍ക്ക് ലഭിക്കുകയാണ്. ആഘോഷത്തോടെയാണ് നമ്മള്‍ ക്ഷേത്രം നിര്‍മിക്കുന്നത്. സനാധന ധര്‍മ്മ പതാക ലോകത്തുടനീളം ഉയര്‍ത്തപ്പെടും.’ – അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹിമാചല്‍ പ്രദേശിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് മാണ്ഡി. ബിജെപിയുടെ രാം സ്വരൂപ് ശര്‍മ്മയാണ് ഇപ്പോള്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗം. 2004 മുതല്‍ 2013 വരെ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം 2014ലാണ് ബിജെപി പിടിച്ചെടുത്തത്.