തിരുവനന്തപുരം : കൊവിഡ് പരിശോധനാ സാമ്പിൾ ശേഖരിക്കാൻ ദന്ത ഡോക്ടർമാരെ നിയോഗിക്കുമെന്ന് ആരോഗ്യ വകുപ്പ്. സാമ്പിൾ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്ന ഡോക്ടർമാരെ ഇനി കൊവിഡ് ചികിത്സാ ഡ്യൂട്ടിയിലെക്ക് മാറ്റും.കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ ഒരുങ്ങുന്ന ഇവിടങ്ങളിലേക്ക് ആളുകളെ നിയോഗിക്കും. ഇതിനായി ഓരോ മേഖലയിലും ഡോക്ടർമാരുടെ കരുതൽ ശേഖരം കണ്ടെത്താനാണ് ഈ തീരുമാനം.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ഉണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഈ നീക്കം. നിരവധി ഡോക്ടർമാരെ കൊവിഡ് സാമ്പിൾ ശേഖരിക്കാനായി നിയോഗിച്ചിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആയിരിക്കും ഇനി നിയോഗിക്കുക.