കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു.

0
72

കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ 7 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും വധ ശ്രമത്തിനാണ് കേസ്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പകർത്തിയെടുക്കാൻ ഹാർഡ് ഡിസ്ക് കിട്ടിയില്ല എന്ന പേരിൽ പോലീസ് കുറ്റപത്രം വൈകിപ്പിക്കുന്നതായി ആരോപിച്ച് സുരക്ഷാ ജീവനക്കാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കുറ്റപത്രം വൈകുകയും മുഖ്യപ്രതി അടക്കമുള്ളവർ നിരന്തരം മെ‍ഡിക്കൽ കോളജ് സന്ദർശിക്കുകയും ചെയ്യുന്നതു കേസ് അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്നും ജീവനക്കാർ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത്. സന്ദർശകവിലക്കുള്ള സമയത്ത് മെഡിക്കൽ കോളജിലെത്തിയ അരുണിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്നായിരുന്നു മർദനം.

LEAVE A REPLY

Please enter your comment!
Please enter your name here