മുംബൈ: പുണെയില്‍ 24 മണിക്കൂറിനിടയിൽ 3000 ത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.വ്യാഴാഴ്ച പുണെയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1801 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 3187 കേസുകളാണ്. മുംബൈയിലേതിനേക്കാളും കൂടുതലാണിത്.
ലോക്ഡൗണ്‍ നീട്ടില്ലെന്നും കോവിഡിനെതിരെ പോരാടാന്‍ മുംബൈയില്‍ സ്വീകരിച്ച നടപടികളാണ് പുണെയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും തദ്ദേശ ഭരണകൂടം അറിയിച്ചു. ഇതുവരെ 42,000 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അതില്‍ 25,000 പേരും രോഗവിമുക്തി നേടിയെന്നും പുണെ അഡീഷനല്‍ മുനിസിപ്പല്‍ കമ്മിഷണര്‍ റൂബല്‍ അഗര്‍വാള്‍ പറഞ്ഞു. 16,000 രോഗികളാണ് നിലവിലുള്ളത്. അതായത്, 62 ശതമാനം പേരും രോഗവിമുക്തി നേടിയിട്ടുണ്ട്. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അഗര്‍വാള്‍ പറയുന്നു.