ആയുഷ്മാൻ ഭാരതിൽ മധ്യവർഗക്കാരെയും ഉൾപ്പെടുത്തിയേക്കും.

0
73

ലോകത്തെതന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ മധ്യവർഗക്കാരെയും ഉൾപ്പെടുത്തിയേക്കും. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കുകൂടി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് സർക്കാരിന് നാഷണൽ ഹെൽത്ത് അതോറിറ്റിയാണ് നിർദേശം നൽകിയത്.

ലോകത്തെതന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ മധ്യവർഗക്കാരെയും ഉൾപ്പെടുത്തിയേക്കും. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കുകൂടി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് സർക്കാരിന് നാഷണൽ ഹെൽത്ത് അതോറിറ്റിയാണ് നിർദേശം നൽകിയത്.

നീതി ആയോഗിന്റെ 2021 ഒക്ടോബറിലെ കണക്കുപ്രകാരം 25 കോടി പേർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്. എങ്കിലും ആരോഗ്യകരമായി ജീവിതം നയിക്കുന്ന ഇടത്തരക്കാരിൽ ഏറെപ്പേരും ഇപ്പോഴും ആരോഗ്യ ഇൻഷുറൻസിന്റെ ഭാഗമല്ല. 2018 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതിയിൽ ഇതിനകം 14 കോടി കുടുബങ്ങളും അതിലുള്ള 72 കോടി പേരുമാണ് അംഗളായുള്ളത്.

കൂട്ടമായി പദ്ധതിയിൽ ചേർക്കുകയെന്ന നയമാകും സ്വീകരിച്ചേക്കുക. കാർഷിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾ, ടാക്സി, ട്രക്ക് ഡ്രൈവർമാർ, കർഷകർ, വിവിധ മേഖലകളിലെ ജോലിക്കാർ എന്നിവരെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് ജനറൽ വാർഡ്, റൂം എന്നിവ ഉൾപ്പടെയുള്ള പരിരക്ഷയാകും ഉറപ്പാക്കുക.

പത്തുകോടിയോളംവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മോദി സർക്കാർ ആയുഷ്മാൻ ഭാരത് ആവിഷ്കരിച്ചത്. പദ്ധതി പ്രകാരം ഇൻഷുറൻസ് തുക സർക്കാരാണ് വഹിക്കുക. നിലവിലെ ഈ വ്യവസ്ഥയിൽ മാറ്റംവരുത്തി കുറഞ്ഞ പ്രീമിയത്തിൽ ഇടത്തരക്കാർക്കുകൂടി ലഭ്യമാക്കാനാണ് പദ്ധതിയെന്ന് അറിയുന്നു. ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here