ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ (ക്ഷാമബത്ത) ആനുകൂല്യങ്ങൾ ഏകദേശം 18 മാസം സര്‍ക്കാരിന് മരവിപ്പിക്കേണ്ടി വന്നിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഈ നടപടിയ്ക്ക് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 3 തവണത്തെ ഡിഎ ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്‌ക്കേണ്ടി വന്നത്. 2020 ജനുവരി, 2020 ജൂലൈ, 2021 ജനുവരി, എന്നീ സമയത്ത് നല്‍കേണ്ട ക്ഷാമബത്തയാണ് മരവിപ്പിച്ചത്,’ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.