ലണ്ടൻ • ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ നാലാം റൗണ്ട് വോട്ടിങ്ങിലും ഇന്ത്യൻ വംശജനായ ഋഷി സുനക് മുൻപിൽ. 118 വോട്ടുകളുമായാണ് അദ്ദേഹം മുന്നിലെത്തിയത്. ബോറിസ് ജോൺസന്റെ പിൻഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തെത്താൻ മുൻ ധനമന്ത്രി കൂടിയായ ഋഷി സുനകിന് ഇതോടെ സാധ്യതയേറി.
കെമി ബാഡെനോക് മത്സരത്തിൽനിന്ന് പുറത്തായി. കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ മൂന്നിലൊന്ന് വോട്ടാണ് ജയിക്കാൻ ആവശ്യം. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 115 വോട്ടാണ് റിഷി സുനകിന് ലഭിച്ചത്. മത്സര രംഗത്തുള്ള പെനി മോർഡന്റ്– 92, ലിസ് ട്രസ്–86, എന്നിങ്ങനെ വോട്ടുകൾ നേടി.