മഹാമാരിക്ക് ശേഷം കന്‍വാര്‍ യാത്രയ്ക്ക് തുടക്കം;

0
103

കൊവിഡ് മഹാമാരിക്ക് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കന്‍വാര്‍ യാത്ര ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 20 മുതല്‍ ഭക്തര്‍ ഡല്‍ഹിയില്‍ എത്താന്‍ തുടങ്ങും ജൂലൈ 23 നും 26 നും ഇടയിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നത്. കൊവിഡ് മൂലം രണ്ട് വര്‍ഷക്കാലം നടക്കാതെ പോയ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്ന ആന്ദത്തിലും ആവേശത്തിലും ആണ് ഭക്ത ജനങ്ങള്‍. ഭക്തരുടെ വലിയ പങ്കാളിത്തം കന്‍വാര്‍ യാത്രയില്‍ ഉണ്ടാകും എന്നതുകൊണ്ടുതന്നെ കനത്ത സുരക്ഷയും മുന്നൊരുക്കങ്ങളുമാണ് പോലീസ് നടത്തിയിരിക്കുന്നത്.ചെറിയ അനിഷ്ട സംഭവങ്ങള്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതുകൊണ്ടുതന്നെ ജാഗ്രതയിലാണ് പോലീസ്.

ഇത്രയേറെ മുന്നൊരുക്കങ്ങളോടെ നടത്തുന്ന കന്‍വാര്‍ യാത്ര എന്താണെന്നും പ്രത്യേകത എന്താണെന്നും നോക്കാം. ഹൈന്ദവ വിശ്വാസികളിലെ ഒരു വിഭാഗം നടത്തുന്ന മതപരമായ യാത്രയാണ് കന്‍വാര്‍ യാത്ര. ഗംഗാ നദിയില്‍ നിന്ന് വെള്ളം ചെറിയ കുടത്തില്‍ ശേഖരിച്ച് അത് ഒരു ദണ്ഡിന്റെ ഇരുവശങ്ങളിലായി തൂക്കിയിട്ടു പോകുന്ന യാത്രയാണിത്. ഇത് പൂര്‍ണ്ണമായും ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണ്.

കന്‍വര്‍ അഥവാ കാവടി എന്ന വാക്കിന് ഈ ആചാരവുമായി ബന്ധമുണ്ട്. ഈ ദണ്ഡ് സാധാരണയായി മുള കൊണ്ട് നിര്‍മ്മിച്ചതാവും, രണ്ട് ഏതാണ്ട് തുല്യമായ ഭാരങ്ങള്‍ (കുടങ്ങളിലെ ഗംഗാ ജലം)ഉറപ്പിച്ചതോ എതിര്‍ അറ്റങ്ങളില്‍ നിന്ന് തൂങ്ങി നില്‍ക്കുന്നതോ ആണ്. ഒന്നോ രണ്ടോ തോളില്‍ തൂണിന്റെ മധ്യഭാഗം തുലനം ചെയ്താണ് കന്‍വര്‍ ചുമക്കുന്നത്.

മണ്‍സൂണ്‍ മാസമായ ശ്രാവണിലാണ് കന്‍വര്‍ യാത്ര നടക്കുന്നത്. ഗംഗാ നദിയില്‍ നിന്ന് വെള്ളം എടുത്ത ശേഷം, ശിവഭക്തര്‍ എന്നറിയപ്പെടുന്ന തീര്‍ത്ഥാടകര്‍ നഗ്‌നപാദരായി കാവി വസ്ത്രത്തിലും അവരുടെ കന്‍വാര്‍ (ഉപയോഗിക്കുന്ന വടികള്‍ ഉപയോഗിച്ച്) യാത്ര ചെയ്ത് അവരുടെ സ്വന്തം പ്രാദേശത്തേയോ അല്ലെങ്കില്‍ മറ്റ് പ്രശസ്തമായ ശിവക്ഷേത്രങ്ങളിലോ എത്തി ഗംഗാജലം ശിവന് (ശിവലിംഗം) ഒഴിക്കുകയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here