ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.

0
67

ന്യൂദല്‍ഹി: ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ആര്യസമാജത്തിന്റെ പ്രവര്‍ത്തനവും അധികാര പരിധിയും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല എന്ന് ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. യോഗ്യരായ അധികാരികള്‍ക്ക് മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്.

മധ്യപ്രദേശിലെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്നും സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും യുവാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ആര്യസമാജ് മന്ദിറില്‍ വെച്ചായിരുന്നു വിവാഹം എന്നും ഇയാള്‍ പറഞ്ഞു. കേന്ദ്ര ഭാരതീയ ആര്യപ്രതിനിധി സഭ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റും ഇയാള്‍ ഹാജരാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. യോഗ്യരായ അധികാരികള്‍ക്ക് മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ കൊണ്ടുവരിക, എന്നാണ് സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോസ്‌കോ) നിയമത്തിലെ സെക്ഷന്‍ 5(എല്‍)/6 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഏപ്രിലില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here