ഇന്ത്യൻ വംശജയ്ക്ക് 4.66 കോടി രൂപയുടെ സ്‌കോളർഷിപ്പ്

0
101

ഉപരിപഠനത്തിനായി ഒരു സ്കോളർഷിപ്പ് കിട്ടുകയെന്നത് പല വിദ്യാർത്ഥികളെ സംബന്ധിച്ചും വലിയൊരു കടമ്പയാണ് എന്നാൽ, സാങ്കേതികവിദ്യയോട് അതിയായ അഭിനിവേശം കൊണ്ടുനടന്ന ഒരു ഇന്ത്യൻ വംശജയ്ക്ക് കാനഡയിലെ ആറ് സർവകലാശാലകൾ വാഗ്ദാനം ചെയ്തത് ഏകദേശം ആറ് ലക്ഷത്തിലേറെ(4.66 കോടി രൂപ) ഡോളറിന്റെ സ്കോളർഷിപ്പുകളാണ്.

സാങ്കേതികവിദ്യയോടും ശാസ്ത്രവിഷയങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശം വിശദമാക്കിയ അപേക്ഷ കണ്ടാണ് കാനഡയിലെ ഫോർട്ട് മക്മുറെ സ്വദേശിയായ മനോരമ ജോഷിയെന്ന 17 വയസുകാരിയ്ക്ക് മുന്നിൽ കാനഡയിലെ മുൻനിര സർവകലാശാലകൾ വാതിലുകൾ തുറന്നിട്ടത്.

വെസ്റ്റ് വുഡ് കമ്മ്യൂണിറ്റി ഹൈസ്കൂൾ വിദ്യാർത്ഥിയായ മനോരമ ജോഷിയ്ക്ക് കാൽഗറി സർവകലാശാല, ആൽബെർട്ട സർവകലാശാല, ബ്രിട്ടിഷ് കൊളംബിയ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം ഡോളർ വീതം വരുന്ന സ്കോളർഷിപ്പാണ്.

ഇത് കൂടാതെ മക്മാസ്റ്റർ സർവകലാശാലയിൽ നിന്ന് 19,000 ഡോളർ സ്കോളർഷിപ്പ്, ആർബെർട്ട സർവകലാശാലയിൽ നിന്നുള്ള 30,000 ഡോളറിന്റെ ലീഡർഷിപ്പ് സ്കോളർഷിപ്പ്, വെസ്റ്റേൺ സർവകലാശാലയിൽ നിന്നുള്ള 50,000 ഡോളറിന്റെ സ്കോളർഷിപ്പ്, മക് ഗിൽ സർവകലാശാലയിൽ നിന്നുള്ള 80,000 ഡോളർ വരുന്ന രണ്ട് എൻട്രൻസ് സ്കോളർഷിപ്പുകൾ എന്നിവയും മനോരമയ്ക്ക് ലഭിച്ചു. ഇതിൽ ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ കംപ്യൂട്ടർ എഞ്ചിനീയറിങിന് ചേരാനാണ് മനോരമ തീരുമാനിച്ചിരിക്കുന്നത്.

ആദ്യ സ്കോളർഷിപ്പ് കിട്ടിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞുപോയെന്ന് മനോരമ ഒരു അഭിമുഖത്തിൽ പറഞ്ഞു. താൻ ഏറെ സന്തോഷത്തിലായിരുന്നു, കാരണം ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു അത്. പിന്നാലെ മറ്റ് സ്കോളർഷിപ്പ് വാഗ്ദാനങ്ങൾ കൂടി വന്നപ്പോൾ വിശ്വസിക്കാനായില്ലെന്നും മനോരമ പറഞ്ഞു.

വാൾട്ടർ ആന്റ് ഗ്ലാഡിസ് ഹിൽ സ്കൂളിൽ അഞ്ചാം തരം വിദ്യാർത്ഥിനിയായിരിക്കെ തന്നെ ശാസ്ത്രമേളകളിലും റോബോട്ടിക്സ് പ്രദർശനങ്ങളിലും മനോരമ പങ്കെടുക്കാറുണ്ടായിരുന്നു. പലപ്പോഴും റോബോട്ടിക്സ് ടീമിൽ അംഗമാകാറുള്ള ചുരുക്കം ചില പെൺകുട്ടികളിൽ ഒരാൾ മനോരമയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here