ഇന്നലെ എംപി എന്ന നിലയിൽ ശ്രീ സുരേഷ് ഗോപിയുടെ ടേമിന്റെ അവസാന ദിവസമായിരുന്നു. ഇന്നലത്തെ ദിവസവും കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തിന് വേണ്ടി സ്വയം സമർപ്പിതനായി അദ്ദേഹം .
വയനാട്ടിൽ സന്ദർശനം നടത്തിയപ്പോൾ വനവാസി വിഭാഗത്തിൽ തലമുറകളായി ചികിത്സ നടത്തുന്ന വൈദ്യന്മാരുടെ ഒരു സംഘം ശ്രീ സുരേഷ് ഗോപി എം പിയെ കണ്ട് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ബോധിപ്പിച്ചിരുന്നു . അദ്ദേഹം അത് പാർലമെന്റിൽ അവതരിപ്പിക്കുകയും ആയുഷ് വിഭാഗത്തിന്റെ മന്ത്രി സർബാനന്ദ സോനോവാളിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയും ചെയ്തു .
പഞ്ചായത്ത് നൽകുന്ന ലൈസൻസിന്റെ പേരിൽ പോലും ചികിത്സ നടത്തുന്നവർ കേരളത്തിൽ ഉണ്ടെന്നിരിക്കെ പട്ടിക വർഗ വിഭാഗത്തിലെ വൈദ്യർമാർ തലമുറകളായി ആർജിച്ചെടുത്ത ചികിത്സാ രീതിയെ , മരുന്നുകളെ അംഗീകരിക്കാൻ നമ്മുടെ നാട് ഇപ്പോഴും തയ്യാറായിട്ടില്ല . കേരളത്തിലെ വനം വകുപ്പ് കാട്ടിൽ നിന്നും മരുന്ന് ശേഖരിക്കുന്നത് പോലും വിലക്കുന്നു . വനവാസി ചികിത്സക്ക് അംഗീകാരം നൽകണമെന്നും വിദേശ സർവകലാശാലകൾ അടക്കം ഈ ചികിത്സാ രീതിയും മരുന്നുകളും സ്വന്തമാക്കുന്നത് തടയണമെന്നും വനവാസി വൈദ്യന്മാർ ആവശ്യപ്പെടുന്നു .
ഇന്നലെ ഡൽഹിയിൽ വയനാട്ടിലെ കേളു വൈദ്യരും കൃഷ്ണൻ വൈദ്യരും രവി സുധനും അട്ടപ്പാടിയിലെ രംഗസ്വാമിയും , രാജേഷും ഉൾപ്പെടെയുള്ളവർ ശ്രീ സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് അവർ നേരിടുന്ന പ്രയാസങ്ങൾ ബോധിപ്പിച്ചു . ഏപ്രിൽ 30 ന് കൊച്ചിയിൽ തുടർ ചർച്ചകൾ നടത്താനും തീരുമാനമായി .
വയനാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രീ സുരേഷ് ഗോപി എംപി നടത്തിയ പരിശ്രമങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക ?എം പി എന്ന നിലയിൽ ആദ്യം അദ്ദേഹം പാർലമെന്റിൽ പ്രസംഗിച്ചതും കരിന്തണ്ടന്റെ ഓർമ്മകൾ സംരക്ഷിക്കപ്പെടണം എന്നായിരുന്നു .