തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടിനടയിലെ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ മെയ് 6 മുതൽ 16 വരെ നടക്കുന്ന മഹാകാളികാ യാഗത്തിൽ പങ്കെടുക്കുന്നതിനാണ് അഘോരി സന്യാസിമാർ കേരളത്തിലെത്തുന്നത്
ഭാരതത്തിൽ നിരവധി ശക്തി പീഠങ്ങൾ ഉണ്ട് ഓരോ ശക്തി പീഠങ്ങളും ഇന്ന് വരെ അവരുടേതായ യാഗങ്ങൾ മാത്രമേ നടത്തിയിട്ടുള്ളൂ
എന്നാൽ ഭാരതത്തിൻ്റെ യാജ്ഞിക ചരിത്രത്തിൽ ആദ്യമായി നിരവധി ശക്തി പീഠങ്ങൾ ഒന്നിച്ച് ചേർന്ന് നടത്തുന്ന മഹാകാളികായാഗത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്ര തിരു സന്നിധി
അഘോരി സന്യാസിമാർക്കിടയിൽ മഹാ കാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയും മഹാകാളികായാഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേരും.
ഹിമാലയ സാനുക്കളിൽ തപസ്സനുഷ്ഠിക്കുന്ന 87 വയസ്സുള്ള കൈലാസപുരി സ്വാമിജി ആദ്യമായാണ് ഒരു പൊതു പരിപാടിയിൽ പ പങ്കെടുക്കുന്നത്
ചുടല ഭസ്മം ശരീരത്തിൽ പൂശി രുദ്രാക്ഷമാലകൾ വസ്ത്രമായും, , ആഭരണമായും ഉപയോഗിക്കുന്ന സ്വാമിജിയെ അവധൂതനായിട്ടാണ് ഭക്തർ കാണുന്നത്
3 വർഷം മുമ്പ് മഹാകാലേശ്വർ ശിവ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെയ്യഭിഷേക സമയത്ത് കൈലാസപുരി സ്വാമിയുടെ മുഖം തെളിഞ്ഞ് വന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
മഹാമാരികളിൽ വലയുന്ന ലോകത്തിൻറെ നന്മയ്ക്ക് വേണ്ടിയാണ്
മഹാകാളികാ യാഗം നടത്തുന്നത്.
മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആയ
ഡോ: രാമചന്ദ്രൻ അഢിഗയാണ് മഹാകാളികാ യാഗത്തിന് നേതൃത്വം നൽകുന്നത്
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, കാശി വിശ്വനാഥക്ഷേത്രം, ആന്ധ്രപ്രദേശിലെ കാളഹസ്തി ക്ഷേത്രം , മധ്യപ്രദേശിലെ ഉജ്ജൈനി ക്ഷേത്രം , പഞ്ചാബിലെ മാതാ കാളി ശക്തി പീഠ് ക്ഷേത്രം ,അസാമിലെ കാമാഖ്യ ക്ഷേത്രം, പശ്ചിമ ബംഗാളിലെ താരാ പീഠ് കാളി ക്ഷേത്രം, ഒറീസ്സയിലെ കാളി വിമല ദേവി ക്ഷേത്രം , ബംഗാളിലെ കാളികാ ക്ഷേത്രം , ഉത്തർ പ്രദേശിലെ മാ വിന്ധ്യാ വാസിനി ക്ഷേത്രം, ഹിമാചൽ പ്രദേശിലെ മാ ജ്വാലാമുഖീ ശക്തി പീഠ് ക്ഷേത്രം , മധ്യപ്രദേശിലെ മഹാ കാല ഭൈരവ ക്ഷേത്രം എന്നിവിടങ്ങളിലെ പുരോഹിതന്മാരും നിരവധി ആശ്രമങ്ങളിൽ നിന്നുള്ള സന്യാസി ശ്രേഷ്ഠൻ മാരും മഹാകാളികായാഗത്തിൽ പങ്കെടുക്കുന്നുണ്ട്.