ഡെൽഹി : ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിലും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ (യു.എന്‍.ജി.എ.) ഉന്നതതലസമ്മേളനത്തിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 25 ന് നടക്കുന്ന പൊതു ചര്‍ച്ചയില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍, പ്രധാനമന്ത്രി മോദി സംസാരിക്കും. കഴിഞ്ഞ ആറ് മാസത്തിനിടയിൽ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
സെപ്റ്റംബര്‍ 24 ന്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അദ്ധ്യക്ഷം വഹിക്കുന്ന ചതുര്‍രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ, എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. നാല് രാഷ്ട്രങ്ങളുടെ നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ വ്യക്തിഗത ക്വാഡ് ഉച്ചകോടിയാണിത്. മാര്‍ച്ചില്‍, ജോ ബൈഡൻ വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ ക്വാഡ് നേതാക്കളുടെ ആദ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചിരുന്നു. കോവിഡ് -19 നുള്ള ക്വാഡ് വാക്‌സിന്‍ പദ്ധതി ഈ യോഗത്തില്‍ നേതാക്കള്‍ അവലോകനം ചെയ്യും. കൂടാതെ, സമകാലിക വിഷയങ്ങളായ സാങ്കേതികവിദ്യകള്‍, കണക്റ്റിവിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍, സൈബര്‍ സുരക്ഷ, സമുദ്ര സുരക്ഷ, മാനുഷിക സഹായം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചും അവര്‍ ആശയങ്ങള്‍ കൈമാറും.
കോവിഡ് -19 നെ നേരിടുക, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുക, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ബന്ധം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ മേഖലകളില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
സെപ്റ്റംബര്‍ 25 ന്, ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ (UNGA) 76ാമത് സെഷന്റെ ഉന്നതതല വിഭാഗത്തിന്റെ പൊതു ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും.
ഈ വര്‍ഷത്തെ പൊതു ചര്‍ച്ചയുടെ വിഷയം കോവിഡ് -19 ല്‍ നിന്നുള്ള മോചനവും സുസ്ഥിര പുനര്‍നിര്‍മ്മാണവും സംബന്ധിച്ചുള്ള ജനങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ചാണ്.