തിരുവനന്തപുരം: എം.ശിവശങ്കര്‍ ചെയര്‍മാനായിരുന്ന കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ കസ്റ്റംസ് റെയ്ഡ്. സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ജോലി ചെയ്തിരുന്നത് കെഎസ്ഐടിഐഎല്ലിനു കീഴിലാണ്. അതേസമയം, ശിവശങ്കറിന്റെ ഫ്ലാറ്റില്‍ വീണ്ടും പരിശോധന തുടങ്ങി. സെക്രട്ടേറിയറ്റിന് സമീപത്തെ വാടകഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.
അതേസമയം, ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്നയ്ക്കും കുടുംബത്തിനും ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ ബാലചന്ദ്രന്‍. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണ് ഫ്ലാറ്റെന്ന് ശിവശങ്കര്‍ പറഞ്ഞതായും അരുണ്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്‍റെ ഭര്‍ത്താവിനായി ഫ്ലാറ്റ് എടുത്ത് നല്‍കിയത് അരുണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ആ അരുണ്‍ താനാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തി. ഫ്ലാറ്റ് തനിക്കായല്ല ബുക്ക് ചെയ്തതതെന്നും ശിവശങ്കറിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തിന്‍റെ സുഹൃത്തിനായാണ് ബുക്ക് ചെയ്തതെന്നും അരുണ്‍ബാലചന്ദ്രന്‍ പറഞ്ഞു
ടെക്നോപാര്‍ക്കില്‍ കൂടുതല്‍ ഐ.ടി സംരംഭങ്ങള്‍ കൊണ്ടുവരുന്നതിനും , നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായാണ് ഉയര്‍ന്ന ശമ്പളത്തോടെയുള്ള അരുണ്‍ ബാലചന്ദ്രന്‍റെ നിയമനം. ഉയര്‍ന്ന ശമ്പളത്തിലെ നിയമനരീതി വൻ വിവാദമായിരുന്നു. അന്ന് ശിവശങ്കറിനായാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെങ്കിലും സ്വപ്നയുമായുള്ള അരുണ്‍ ബാലചന്ദ്രന്‍റെ അടുപ്പം സൂചിപ്പിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും, ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.