രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ നീട്ടി നൽകി മദ്രാസ് ഹൈക്കോടതി

0
79

ചെന്നൈ: ( 06.11.2020) രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി നല്‍കി മദ്രാസ് ഹൈക്കോടതി. ഒക്ടോബര്‍ ഒന്‍പതിന് കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.

 

മകന്റെ നിലവിലെ ആരോഗ്യസ്ഥിതിയും സഹ ജയില്‍ തടവുകാരില്‍ പലരും കോവിഡ് 19 ബാധിച്ച്‌ കഴിയുന്ന സമയത്ത് അപകടസാധ്യത കണക്കിലെടുത്ത് മാനുഷിക കാരണങ്ങളാല്‍ പരോള്‍ ആവശ്യപ്പെട്ട് അമ്മ അര്‍പുതമ്മാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകന്റെ ആരോഗ്യനില വഷളാകുന്നത് കണക്കിലെടുത്ത് ചികിത്സയ്ക്കായി 90 ദിവസത്തെ പരോള്‍ ആണ് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് 30 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലാവധി തീരുന്നതിന് മുന്നോടിയായി ആരോഗ്യ കാരണങ്ങളാല്‍ 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ അമ്മ ആവശ്യപ്പെട്ടു . കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 15 ദിവസത്തേക്ക് പരോള്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു.

 

പേരറിവാളന്റെ ജയില്‍മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച്‌ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധച്ച അന്വേഷണം ഇരുപത് വര്‍ഷമായി ഇഴയുന്നതിനെയും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. പേരറിവാളന്‍ ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ 2018 സെപ്റ്റംബറിലാണ് തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ ഇതുവരെ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല.

 

കേസിലെ പ്രതികളില്‍ പേരറിവാളന്റെയും മറ്റ് രണ്ട് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ സുപ്രീം കോടതി 2014ല്‍ തീരുമാനിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here