തമിഴ് നാട് : ബി.ജെ പിയുടെ വെട്രി വേൽ യാത്ര പോലീസ് തടഞ്ഞു , സംഘർഷം

0
81

ചെന്നൈ: തമിഴ്‍നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ ബിജെപി റോഡ് ഉപരോധിച്ച്‌ പ്രതിഷേധിക്കുന്നു. തിരുപ്പൂരിലും കോയമ്ബത്തൂരിലും മധുരയിലും തിരുച്ചിറപ്പിള്ളിയിലുമാണ് പ്രതിഷേധം. തിരുവള്ളൂരില്‍ വച്ച്‌ യാത്ര തടഞ്ഞ പൊലീസ് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ എല്‍ മുരുകനെ അടക്കം നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തത്. മുരുകന്‍റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര. എന്നാല്‍ ബാബ്റി മസ്ജിത്ത് തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6 ന് അവസാനിക്കുന്ന വേല്‍ യാത്ര വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ, സിപിഎം ഉള്‍പ്പടെ ആരോപിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്‍റെ പിന്‍ഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചര്‍ച്ചകള്‍ സജീവമാണ്. മാറ്റത്തിന്‍റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്‍റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെട്ടു. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. അണ്ണാഡിഎംകെയുടെ അപ്രതീക്ഷിത നീക്കത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here